2010, ഡിസംബർ 11, ശനിയാഴ്‌ച

മഴ

കുതിര്‍ന്നൊരാ വിറക് കൊള്ളിയെ നോക്കി
നശിച്ചൊരീ മഴയെന്നമ്മ..
വെള്ളത്തില്‍ നീന്തും നെല്‍കതിരുകളെ
നോക്കി അമ്മമ്മയും..
ഒലിച്ചുപോകും മേക്കപ്പെന്ന
അങ്കലാപ്പ് പെങ്ങള്‍ക്കും..
തിമിര്‍തു പെയ്യുമീ മഴയുടനെ
ശമിക്കരുതെന്നു പ്രാര്‍ഥന എനിക്കുമാത്രം..


ഊഷരഭൂവില്‍ പെയ്തിറങ്ങുമീ 
പുതുമഴതന്‍ മാദകഗന്ധ-
മെനിക്കെറെ പ്രിയങ്കരം..
ഇടിമുഴക്കതൊടാര്‍ത്തിരമ്പുമാ
രൌദ്രഭാവത്തോടെന്നും കൌതുകം..


കണക്കു പുസ്തകകടലാസില്‍ വിരിഞ്ഞ
കളിവള്ളങ്ങളീല്‍  തുടങ്ങിയീ സൌഹ്രിദം,
കൌമാരത്തിന്‍ എകാന്തതയില്‍
കൂട്ട് വന്നെന്‍ സ്വപ്നങ്ങള്‍ക്കു
കുളിരേകിയപ്പോള്‍ പ്രണയമായ്..

അവളെ ആദ്യമായി കണ്ടതിനു
നീ തന്നെ സാക്ഷി,
തോരാത്തമഴയൊത്തൊരുമിചു 
നനഞ്ഞതും ഒരു കുടക്കീഴില്‍
പ്രണയം പങ്ക്ട്ടതും,
പെയ്തൊഴിഞ്ഞ നിന്റെ
കൂടെ അവളും എങ്ങൊ പോയിമറഞ്ഞപ്പോള്‍
എന്‍ മിഴിനീരും നിന്നിലലിയിച്ചതും
എല്ലാം ഒര്‍മ്മക്ല്മാത്രം..

കലികാലത്തില്‍ കാലം
തെറ്റി പെയ്യും നീ,
കാലത്തിനൊപ്പം  മാറരുതേ...
എന്നുമെന്‍ എകാന്തയ്ക്കു നിറമേകാന്‍ ,
മനസ്സാര്‍ദമാക്കാന്‍ 
നീ ഓടിയണയ്മെന്നേറെ പ്രതീക്ഷിക്കുന്നുഞാന്‍ ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ